സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും സ്പര്‍ധയും സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം പാലിക്കുകയാണ് എന്നും ദേശീയതലത്തിലുള്ള പ്രബല പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.
തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
മുസ്ലീം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെയും ഹലാല്‍ ബോര്‍ഡുകളുളള ഹോട്ടലുകള്‍ക്കെതിരെയും ആസൂത്രിതമായ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് നൂറുകോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് പറയുന്നുണ്ട് ഈ സാഹചര്യത്തിലുളള കാര്‍ട്ടൂണല്ല അത്. ഇത് മനസിലാക്കാതെയാണ് ബിജെപിയും സംഘപരിവാറും എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്' അനൂപ് പറഞ്ഞു.
എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.